ഭാഗം 5

bookmark

ഭാഗം 5

 
-101-
‘ജീവിതേശനെയനുഗ്രഹിക്ക, വന്‍-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടന്‍
ഈവിധം തുനിവതാമശക്ത ഞാന്‍
ദേവി, നിന്‍പദമണയ്ക്കയംബികേ!
-102-
കാണുകില്‍ പുളകമാം കയത്തില-
ങ്ങാണുകൊള്‍വതിനുടന്‍ കുതിച്ചു ഞാന്‍,
ക്ഷോണിയില്‍ പ്രണയപാശമറ്റെഴും
പ്രാണികള്‍ക്കു ഭയഹേതുവേതുവാന്‍?
-103-
ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.
-104-
സത്വരം പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.
-105-
അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവള്‍ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാള്‍!
-106-
നിഷ്ഠപൂണ്ടരികില്‍ വണിരുട്ടിലെന്‍
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാള്‍ക്കതേ വരൂ.
-107-
കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവള്‍
ഒട്ടതെന്‍ പ്രലപനത്തില്‍ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാല്‍.
-108-
ഈറനമ്പൊടു പകര്‍ന്നു വല്‍ക്കലം
മാറിയാ മഹതിയെത്തുടര്‍ന്നു ഞാന്‍
വേറുമെയ് നിയതി നല്‍കുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോല്‍.
-109-
അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനിഞ്ഞ വാര്‍ത്തകള്‍
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.
-110-
അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തില്‍ വനശോഭ കാണവേ
സന്തപിച്ചവള്‍ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം
-111-
കീര്‍ത്തനീയഗുണയെന്നെ നിര്‍ഭയം
ചേര്‍ത്തു ഇന്നെയവളിത്തെപോവനം,
ആര്‍ത്തിയെങ്കിലുമതീവ ധന്യയെ-
ന്നോര്‍ത്തിയ്താര്യനെ യനുപ്രയാത ഞാന്‍
-112-
ഒത്തു ഞങ്ങളുടജത്തിലുന്നില്‍ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നല്‍കിനാള്‍.
-113-
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാന്‍ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.
-114-
കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാര്‍ന്ന ഗുരുവിന്‍ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരില്‍
-115-
മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാര്‍ന്നുമന്തരാ
മങ്ങിടുന്നു ഭയമാര്‍ന്നുമെന്മനം
-116-
സ്വൈരമായ മുഹുരുദിച്ചിടുന്നു ദുര്‍-
വ്വാരമെന്റെ മതിയില്‍, തപസ്യയില്‍
കൌരിയോടരിയ പുഷ്പഹേതിതന്‍
വൈരിയായ വടുവിന്‍ സമാഗമം.
-117-
ഇന്നലെ ബ്ഭഗണമദ്ധ്യഭൂവില്‍ ഞാന്‍
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതില്‍ “ഏല്‍ക്ക നിന്‍ പ്രിയന്‍
വന്നു’ എന്നരുളിനാള്‍ ദയാവതി”
-118-
എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാര്‍ഗ്ഗഖിന്നയായ്
എന്നപോല്‍, ഭരമകന്നപോലിള-
ച്ചൊന്നു തമ്പി നെടുവീര്‍പ്പിയന്നവള്‍
-119-
ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാര്‍ന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.
-120-
“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടില്‍ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിന്‍ നിയമചര്യ നന്നയേ!
-121-
ഉണ്ടു കൌതുകമുരയ്ക്കില്‍, നാടതില്‍
പണ്ടിരുന്നതുമകന്നു കാടിതില്‍
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാര്‍ന്നതും.
-122-
ഹാ! ശുഭേ നിജ ഗതാഗതങ്ങള്‍ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.
-123-
സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.
-124-
സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങള്‍ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുയുണരുന്നനാള്‍വരെ.
-125-
കാട്ടിലിങ്ങൊരുമഹാനുഭാവതന്‍
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാന്‍
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാണ്‍കയാം, ശുഭേ”